Tradition and Heritage

Tradition and Heritage

Detailed information regarding the traditional and heriditory medical treatments, food habits, food processing, traditional way of farming, skill at handicrafts, panacea, geography, country games, traditional jobs, folklore, machinaries, weapons, tools, vessels, utensils, ornaments, vehicles martial arts, regional festivals, utsavas, thirunals, observance of other holy days, knowledge derived from the fishermen community., heritage homes, foreign words used in the vernacular, agricultural plants and all other informations related to that you can collect, may be sent to us.

പാരമ്പര്യചരിത്രം, ഭക്ഷണരീതികൾ, ഭക്ഷണസംസ്കരണം, നാട്ടുകൃഷിരീതികള്,കരകൗശലനിര്മ്മാണം ജൈവവൈവിധ്യങ്ങള്, പൈതൃകശാസ്ത്രങ്ങള്,ഒറ്റമൂലികൾ,നാടൻകളികൾ, പരമ്പരാഗത തൊഴിലുകൾ, യന്ത്രങ്ങള്, ആയുധങ്ങള്, പാത്രങ്ങള്,ആഭരണങ്ങള്, വാഹനങ്ങള്, ആയോധനകലകള്, അനുഷ്ഠാനകലകൾ, പ്രാദേശിക ഉത്സവങ്ങൾ, തിരുനാളുകൾ, കടലറിവുകൾ, ഭൂമിശ്സാത്രം,പൈതൃകസ്ഥാപനങ്ങൾ നിർമ്മിതികൾ, വിദേശസ്വാധീനമുള്ള പദങ്ങൾ, കാർഷികവസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള വിവരണം.

പാരമ്പര്യ ചികിത്സ: സിദ്ധാന്തവും പ്രയോഗവും

കേരളത്തിന്റെ തനത് ചികിത്സാസമ്പ്രദായത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.
1. ഒറ്റമൂലി ചികിത്സ
2. നാട്ടുചികിത്സ
3. ആയുര്വേദം

ഇതില് ഏറ്റവും പഴക്കമേറിയത് ഒറ്റമൂലി ചികിത്സയാണ്. നമ്മുടെ ആദിവാസി പാരമ്പര്യത്തില് നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. ഇന്നും പഠനാര്ഹമായ ധാരാളം ഒറ്റമൂലി ചികിത്സാവിധികള് ആദിവാസികള് സംരക്ഷിക്കുന്നുണ്ട്. വനവാസ ജീവിതത്തിനിടയില് പരിചയപ്പെട്ട വസ്തുക്കളുമായുള്ള അടുപ്പമാണ് ഈ ചികിത്സയുടെ അടിസ്ഥാനം. തീര്ത്തും പ്രകൃതിക്ക് ഇണങ്ങിയും അടിപ്പെട്ടും കഴിഞ്ഞിരുന്ന കാലത്ത് നടത്തിയ ശ്രദ്ധാപൂര്വ്വമായ നിരീക്ഷണങ്ങളും രോഗാവസ്ഥയില് ശരീരം പ്രകടിപ്പിക്കുന്ന അഭിനിവേശവും ഒക്കെ ഈ കണ്ടെത്തലുകളെ സഹായിച്ചിരിക്കണം.

ശരീരത്തില് ജലം കുറയുന്ന വേളയില് രൂപപ്പെടുന്ന ദാഹം പോലെ ഒട്ടേറെ ശേഷികള് വനവാസകാലത്ത് അനുഭവപ്പെട്ടിരിക്കാം.

ശരീരത്തില് ഉപ്പിന്റെ അംശം തീരെ കുറയുമ്പോള് ഇപ്പോഴും ചില മൃഗങ്ങള് ഉപ്പുതേടി ആയിരക്കണക്കിന് കിലോമീറ്ററുകള് യാത്ര ചെയ്യുന്നതായി റഷ്യന് പ്രദേശങ്ങളില് അനുഭവം ഉണ്ട്. കടല്ക്കരയില് നിന്ന് ഉപ്പ് അകത്താക്കിയശേഷം അവ തിരികെ യാത്ര ചെയ്യുന്നു. ആമാശയത്തിലും കുടലിലും ആയി ക്രിമികളും വിരകളും പെരുകുമ്പോള് കാക്ക ഉള്പ്പടെയുള്ള ചില പക്ഷികള് കാഞ്ഞിരത്തിന്റെ വിഷാംശമുള്ള ഇല കൊത്തി തിന്നുന്നു. നേരിയതോതില് വിഷം ഉള്ളതാണെങ്കിലും ഈ ഇല ക്രിമികളെ മലത്തിലൂടെ പുറംതള്ളാന് പക്ഷികളെ സഹായിക്കുന്നു. മറ്റൊരു സാഹചര്യത്തിലും പക്ഷികള് കാഞ്ഞിരത്തിന്റെ ഇലയോ പഴമോ ഭക്ഷിക്കാറില്ല.

എല്ലാ ജീവജാതികളും അഞ്ച് അടിസ്ഥാന വസ്തുക്കള് ചേര്ന്നുണ്ടായതാണെന്ന് കരുതിക്കൊണ്ടാണ് ഈ ചികിത്സയുടെ അടിസ്ഥാനശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത്. വായു, ജലം, മണ്ണ്, അഗ്നി, ആകാശം എന്നിവയാണ് ആ പഞ്ചഭൂതങ്ങള്. ഈ അടിസ്ഥാന വസ്തുക്കളുടെ ക്രമം തെറ്റുമ്പോഴാണ് അസുഖങ്ങള് ഉണ്ടാകുന്നത് എന്ന് അവര് കരുതി. ഉദാഹരണത്തിന് ജലത്തിന്റെ ഒഴുക്ക് തടസപ്പെടുകയും അതിന്റെ ഫലമായി നീര്ക്കെട്ടുകള് ഉണ്ടാകുകയും ചെയ്യുന്നത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്ത്തനം കുഴപ്പത്തിലാക്കും. വായുവിന്റെ ഒഴുക്ക് തടസപ്പെടുമ്പോഴും അസുഖങ്ങള് ഉണ്ടാകും.

മണ്ണ് (ഭൂമി) എന്നീ പദങ്ങള് കൊണ്ട് ഉപയോഗിക്കുന്നത് ഭക്ഷണവസ്തുക്കളെയാണ്. ഭക്ഷണവസ്തുക്കളുടെ ദഹനത്തിനും വിസര്ജ്ജനത്തിനും തടസമുണ്ടാകുന്നതുവഴി നാഡികള് മുതല് ശരീരപേശികള് വരെ അസ്വസ്ഥമാകുന്നു.

അഗ്നി എന്നതുകൊണ്ട് ശരീരത്തിന് ജീവനുള്ള അവസ്ഥയില് അനുഭവപ്പെടുന്ന ചൂടാണ് ഉദ്ദേശിക്കുന്നത്. ഇത് ശാസ്ത്രം വളര്ന്ന മുറയ്ക്ക് ശക്തിയായും പിന്നീട് കോശങ്ങളില് രൂപപ്പെടുന്ന ഊര്ജ്ജമായും വ്യഖ്യാനിക്കപ്പെട്ടു.

അഗ്നിമാന്ദ്യം എന്ന നാട്ടുചികിത്സയിലെ ഇറക്കും ജംരാഗ്നി എന്ന വാക്കും ഒക്കെ ഈ ചിന്തയില് നിന്ന് ഉണ്ടായതാണ്. ശരീരത്തിന് പുറമെയും ഉള്ളിലും അനുഭവപ്പെടുന്ന അഗ്നിയില് അഥവ ചൂടില് ഉണ്ടാകുന്ന വ്യതിയാനം രോഗകാരണമായി കരുതപ്പെട്ടു. ആകാശം എന്നത് ഭുമിക്ക് പുറമേയുള്ള വസ്തുക്കള്ക്ക് മനുഷ്യനിലേക്കുള്ള സ്വാധീനമാണ്. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള് എന്നിവയെ കൂടാതെ രാഹു, കേതു എന്നിവയും മനുഷ്യനെ സ്വാധീനിക്കുന്ന വസ്തുക്കളായി പൂര്വ്വികര് കരുതി. മാനസിക രോഗങ്ങള് ഇപ്രകാരമാണ് ഉണ്ടാകുന്നത് എന്നായിരുന്നു ഒരു നിഗമനം. വെളുത്ത വാവ്, കറുത്തവാവ് ദിവസങ്ങളിലുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും രോഗവര്ദ്ധനവ്, മാനസികാസ്വാസ്ഥ്യങ്ങള് എന്നിവ നിരീക്ഷിച്ചാണ് ഈ നിഗമനത്തില് എത്തിയത്.

വായു, ജലം, മണ്ണ് എന്നിവയുടെ മിതമായ ഉപയോഗവും ശരിയായ വിസര്ജ്ജനവും വഴി രോഗാവസ്ഥ കുറയ്ക്കാന് കഴിയും എന്ന് ഒറ്റമൂലി ചികിത്സയും നാട്ടുചികിത്സയും തുടര്ന്ന് ആയുര്വേദവും വിധിക്കുന്നു. അഥവ രോഗം ബാധിക്കുന്നപക്ഷം ശരീരത്തിലെ നീരൊഴുക്ക് ക്രമപ്പെടുത്തുക, ശരീരത്തില് രൂപപ്പെട്ട വാതകങ്ങളുടെ വിസര്ജ്ജനം ഉറപ്പാക്കുക, ദഹനവും വിസര്ജ്ജനവും ഉറപ്പാക്കുക എന്നീ മൂന്ന് മാര്ഗ്ഗങ്ങള്ക്ക് ഈ ചികിത്സാപാരമ്പര്യത്തില് മുഖ്യസ്ഥാനം ഉണ്ട്.

ശരീരത്തിന്റെ ഉഷ്ണശീതാവസ്ഥകള് ക്രമപ്പെടുത്തുകവഴിയാണ് ചികിത്സയുടെ മറ്റൊരുഭാഗം പുരോഗമിക്കുന്നത്.

നീര്ക്കെട്ടുകള് മൂലമുണ്ടാകുന്ന തകരാറുകള് പരിഹരിക്കുന്നതിന് ഉഷ്ണവസ്തുക്കളും നാഡീസംബന്ധമായ ആരോഗ്യത്തിന് ശീതവസ്തുക്കളും ബാധിക്കുന്നത് ഈ അടിസ്ഥാനരീതിയാണ്.

മാനസികഭ്രമം ചികിത്സക്കുന്നതിന് തലയും പാദവും പ്രധാനമാണെന്ന് അവര് മനസിലാക്കി. തല തണുപ്പിക്കുന്നതിന് കുറുന്തോട്ടി, നെല്ലിക്ക, മോര് എന്നീ ശീതവസ്തുക്കള് കൊണ്ട് ധാരായും തളവും നിര്ദേശിക്കപ്പെടുന്നു. ഈ വസ്തുക്കള് അതിശീതവസ്തുക്കളാണ് എന്നതാണ് കാരണം. ബലിക്കറുകയുടെ നീര് കൊടുക്കുന്നതുവഴി നാഡീരോഗങ്ങള് സുഖപ്പെടുന്നതിനും ബഹ്മി നീര് കൊടുക്കുന്നതുവഴി ഓര്മ്മ ശക്തി വര്ദ്ധിക്കുന്നതിനും കാരണം അവയുടെ ഈ ശൈത്യസ്വഭാവം മൂലമാണ്.

ജലദോഷം, മൂക്കടപ്പ് എന്നിവ സുഖപ്പെടുത്തുന്നതിനായി തലയില് തളം വയ്ക്കുന്നതിന് പൂവാന് കുറുന്തല് നീരില് രാസ്നാദിപ്പൊടി കലര്ത്തിയത് പ്രയോജനപ്പെടും.

ഈ വസ്തുക്കള് ഉഷ്ണസ്വഭാവം ഉള്ളതും ആയതിനാല് ശരീരത്തെ അത് ചൂടുപിടിപ്പിക്കുന്നതാണ് കാരണം. മൂക്കടപ്പ് ഉണ്ടാകുമ്പോള് കാല്പ്പാദം അല്പനേരം തിരുമ്മുകയോ തീയ്ക്കടുത്ത് കാണിച്ച് ചൂടാക്കുകയും ചെയ്യുമ്പോള് ഇതേ ഫലം കാണുന്നു. ഉച്ചിപോലെ പാദവും പ്രധാനമാണെന്ന് അവര് മനസിലാക്കിയിരുന്നു.

തിരുമ്മ്, ഉഴിച്ചില്, വിയര്പ്പിക്കല്, മണ്ണ് പൊതിയല് എന്നിവ വഴി ശരീരത്തില് അടിഞ്ഞുകൂടിയ നീരിനെ ഒഴുകിമാറാന് അനുവദിക്കുകയാണ് ചെയ്യുന്നത്. ജീവനുള്ളവയുടെ ഉള്ളില് മണ്ണ് (ഭൂമി) കടക്കുന്ന ഭക്ഷണരൂപത്തിലാണ്.
തമോഗുണം രാജോഗുണം സാത്വികഗുണം എന്നിങ്ങനെ മൂന്ന് തരം ഗുണങ്ങളുണ്ട്.
ചിലത് ചിലര്ക്ക് അഹിതമാണ്. അത് സ്വയം കണ്ടെത്തി ഒഴിവാക്കണം. സാത്വിക ഭക്ഷണം ദീര്ഘായുസ്സിനും അരോഗാവസ്ഥയ്ക്കും ബുദ്ധിപരമായ പ്രവര്ത്തനങ്ങള്ക്കും നല്ലതാണ്. എന്നാല് കഠിനജോലികളില് ഏര്പ്പെടുന്നവര്ക്ക് രാജോഗുണമുള്ള ഭക്ഷണങ്ങള് ആവശ്യമായി വരുന്നു. ഇത് ഏറെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഭക്ഷണം, വെള്ളം എന്നിവ അമിതമാകുന്നതും രോഗാവസ്ഥ സൃഷ്ടിക്കുന്നു. ഛര്ദ്ദിക്കുക, മലവിസര്ജ്ജനം ഉറപ്പാക്കുക എന്നിവയാണ് ഇതുമൂലമുള്ള രോഗാവസ്ഥകളില് നിന്ന് ഒഴിവാകാനുള്ള വഴി. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില വസ്തുക്കളും ഉപയോഗിക്കുന്നു. വിനാഗിരി, ഇഞ്ചിനീര് എന്നിവ ഒറ്റമൂലിയില്പ്പെടുന്നത് ഇപ്രകാരമാണ്.

ഭക്ഷണദൂഷ്യം മൂലം ഉണ്ടാകുന്ന ദഹനത്തിന് അമാശയത്തെ ഉത്തേജിപ്പിക്കുകയാണ് വിനാഗിരി ചെയ്യുന്നത്. അമാശയത്തില് രൂപപ്പെടുന്ന വാകതങ്ങളെ പുറംതള്ളാല് കഴിയുന്ന വസ്തുക്കളാണ് കറിവേപ്പില ഞെട്ട്, ജീരകം, കടുക് എന്നിവ വറുത്ത് പൊടിച്ച് ചൂടുവെള്ളത്തില് കുടിക്കുന്നത്. ഈ തത്വപ്രകാരമാണ് നീര്ക്കെട്ടുമായി ബന്ധപ്പെട്ട മറ്റൊരു അസ്വസ്ഥത കണ്ണുനീര്പ്പാടയെ ഉത്തേജിപ്പിച്ച് കഫത്തെ ഇളക്കി മറിക്കുന്നതിന് കുരുമുളക്, ചുക്ക്, കല്ക്കണ്ടം, തിപ്പലി എന്നിവയ്ക്ക് ശേഷിയുണ്ട്.

മൂക്കിനുള്ളിലും അതിന് മുകളിലുള്ള തലയ്ക്ക് ഭാഗത്തെ കാവിറ്റികളായ സൈനഡിലും ശ്ലേഷ്മസ്തരങ്ങളില് നീര്ക്കെട്ട് വ്യാപിച്ച് മൂക്കടപ്പ് മുതല് തലവേദന വരെ ഉണ്ടാകുന്നുണ്ട്. ഈ കഫത്തെ ഇളക്കി മാറ്റുന്നതിനുവേണ്ടി തുളസി, തൃത്താവ്, പനിക്കൂര്ക്ക എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി മൂക്കിലേക്ക് വലിക്കുന്നു. ഇവയില് അടങ്ങിയിരിക്കുന്ന ബാഷ്പീകരണമുള്ള വസ്തുക്കള് ആവിയോടൊപ്പം ചേര്ന്ന് ഫലം ഉളവാക്കുന്നു.

തൊണ്ടയിലെ നീര്ക്കെട്ടും കഫവും ചുമയും ഉണ്ടാകുന്നു. ഇത് പരിഹരിക്കുന്നതിന് തുളസി, ആടലോടകം എന്നിവ വെറ്റില നീരില് പൊതിഞ്ഞ് വാഴയിലയില് വച്ച് കെട്ടി തീയില് വാട്ടിയശേഷം വെറ്റിലയും തുളസിയും ആടലോകവും പിഴിഞ്ഞ നീര് വെറ്റില നീരില് ചേര്ത്ത് കഴിക്കുക.

ഇവ മൂന്നും കഫത്തെ ഇളക്കുകയും ഉഷ്ണവസ്തുക്കള് ആയതിനാല് നീര്ക്കെട്ട് പിന്വലിയുകയും ചെയ്യുന്നു.
നീര്ക്കെട്ടുകളും തുടര്ന്നുള്ള രോഗങ്ങളും ശരീരഭാഗങ്ങളില് പലതിനും നീര്ക്കെട്ടും പഴുപ്പും ഉണ്ടാകുകയും പ്രസ്തുത ശരീരഭാഗങ്ങള് ദ്രവിച്ച് നശിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നുണ്ട്.
തകരാറിലാകുന്ന ശരീരഭാഗത്തോട് ബി.റ്റി.എസ് എന്ന മൂന്നക്ഷരം ചേര്ത്താണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗങ്ങള്ക്ക് പേരിട്ടിരിക്കുന്നത്. ഇതിന്പ്രകാരം സൈനഡിന് തകരാറുണ്ടാകുമ്പോള് സൈനസൈറ്റിസ് എന്ന് പേര് പറയുന്നു.

നെഫ്രൈറ്റീസ്, ആര്ത്രൈറ്റിസ്, മെനഞ്ചൈറ്റിസ്, ബ്രോങ്കെറ്റിസ് എന്നീ രോഗങ്ങള് യഥാക്രമം വൃക്ക, അസ്ഥിസന്ധികള്, തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടാകുന്ന നിര്ക്കെട്ടും ദ്രവീകരണവും ആണ്. എസ്.ഐ.എസ് എന്ന മൂന്നക്ഷരങ്ങളില് അവസാനിക്കുന്ന ഒരു കൂട്ടം അസുഖങ്ങളും ഇതിന് സമാനമാണ്.

ഈ രോഗാവസ്ഥകള്ക്കെല്ലാം കാരണമായി കരുതപ്പെടുന്നത് അണു ജീവികളാണ്. ശക്തിയുള്ള ആന്റിബയോട്ടിക് ഔഷധങ്ങള് നല്കുകവഴി രോഗാണുക്കളെ നശിപ്പിക്കുകയാണ് പരിഹാരമാര്ഗ്ഗങ്ങളില് മുഖ്യം. രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല് ഈ മാര്ഗ്ഗം സ്വീകരിക്കുന്നതാണ് ഉചിതവും ശാസ്ത്രീയവും. എന്നാല് ഈ രോഗബാധ തടയാനുള്ള ഒരു വഴിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കേരളത്തില് പ്രചാരത്തിലുള്ള പാരമ്പര്യഭക്ഷണക്രമം, ജീവിതചര്യ, ഉഴിച്ചില് ശാസ്ത്രം, ഒറ്റമൂലികള്, പാരമ്പര്യ വൈദ്യം എന്നിവയില് നിന്നാണ് ഇത് വെളിപ്പെടുന്നത്.

താപനിലയിലുള്ള വ്യതിയാനങ്ങള് അന്തരീക്ഷത്തിലെ ഉഷ്ണത്തിന്റെ അളവ് എന്നിവയില് അടിക്കടി മാറ്റമുണ്ടാകുന്ന ഒരു ദേശമാണ് നമ്മുടേത്. ഇത് ശരീരത്തില് നീര്ക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു. വേനല്ക്കാലത്ത് രാവിലെയും ഉച്ചകഴിഞ്ഞും വെയില് കഠിനമാകുന്നതിന് മുമ്പ് പാടത്തും പറമ്പിലും ഉള്ള ജോലികള് ചെയ്ത് തീര്ക്കുകയും വെയിലത്തുള്ള യാത്രകള് ഒഴിവാക്കുയും ആയിരുന്നു നീര്ക്കെട്ട് കുറയ്ക്കുന്നതിനുള്ള വഴി.
> കുളിച്ചശേഷം വെയിലത്ത് ഇറങ്ങുകയും പതിവില്ലായിരുന്നു. തലയില് വിയര്പ്പ് തട്ടുന്നതിന് മുമ്പ് അത് തുടച്ചുനീക്കുന്നതിന് തോളില് ഒരു തുണി പുതച്ചിരുന്നു. കുട ചൂടിക്കൊണ്ട് തലയില് മുണ്ടിട്ടുകൊണ്ടാണ് അത്യാവശ്യ കാര്യങ്ങള്ക്ക് വെയിലത്ത് ഇറങ്ങിയിരുന്നത്. ആധുനിക ജീവിതത്തിന്റെ തിരക്ക് ഈ കരുതലുകള് ഇല്ലാതാക്കി. മറ്റൊരു ശ്രദ്ധ ഭക്ഷണക്രമത്തിലായിരുന്നു. ഭക്ഷണവസ്തുക്കളെ ശീതമെന്നും ഉഷ്ണമെന്നും രണ്ടായി തിരിക്കാം.

ഇതില് ശീതവസ്തുക്കള് നീര്ക്കെട്ട് ഉണ്ടാക്കുന്നവയാണ്. ഉഷ്ണവസ്തുക്കള് നീര്ക്കെട്ട് കുറയ്ക്കുന്നവയും. ശീതവസ്തുക്കള് ഏറെ കഴിക്കുന്നയാള്ക്ക് ശരീരപുഷ്ടിയുള്ളതായി തോന്നുമെങ്കിലും അവര്ക്ക് ആരോഗ്യം കുറവായിരിക്കും. രോഗങ്ങള് വരാനുള്ള സാധ്യത കൂടുതലുമാണ്. ഇത് ശരീരത്തില് ഈ ഭക്ഷണവസ്തുക്കള് നീര്ക്കെട്ടുണ്ടാകുന്നത് മൂലമാണ്. ഉഷ്ണവസ്തുക്കള് കഴിക്കുന്നവര്ക്ക് ശരീരം മെലിഞ്ഞിരിക്കുമെങ്കിലും ആയുസും ആരോഗ്യവും കൂടുതലായി കാണപ്പെടുന്നു. അണുബാധയെതുടര്ന്ന് നീര്ക്കെട്ടും പഴുപ്പും ഉണ്ടാകുകയും രോഗം ബാധിക്കുകയും ചെയ്യുന്നു എന്നാണ് നിലവിലുള്ള സങ്കല്പം. എന്നാല് ഇത് തിരിച്ചാണ് സംഭവിക്കുന്നത്. നമ്മുടെ തെറ്റായ ദിനചര്യകളും ഭക്ഷണക്രമവും മൂലം ശരീരത്തിന്റെ ചില ഭാഗങ്ങളില് നീര്ക്കെട്ട് രൂപപ്പെടുകയാണ് ആദ്യം സംഭവിക്കുന്നത്. ഈ നീര്ക്കെട്ട് ശരീരഭാഗങ്ങളിലെ കലകളില് അണുക്കള് തമ്പടിക്കുന്നതിന് കാരണമാകുന്നു. അവ നീര്ക്കെട്ടുകൊണ്ട് വികൃതവും ഉപയോഗശൂന്യമായ ശരീരഭാഗങ്ങളെ ആധാരമാക്കി ഒരു ആവാസവ്യവസ്ഥ രൂപീകരിക്കുന്നു. ക്രമേണ ശരീരകലകളെ നശിപ്പിക്കുന്നത് രോഗകാരികള് എന്ന് നമ്മള് ഭയപ്പെടുന്ന ജീവികളല്ല കാരണം. അവ ശരീരത്തിലെ ദ്രവിച്ച് വസ്തുക്കളെ നാശോന്മുഖമായ കലകളെ ആഹാരമാക്കികൊണ്ട് ശരീരത്തെ ശുദ്ധീകരിക്കുന്ന പരാന്ന ഭോജികള് മാത്രമാണ്. അവ അവയുടെ പ്രകൃതിയിലെ ധര്മ്മം നിര്വഹിക്കുന്നു. പഴകിയ വസ്തുക്കളില് ക്രിമികീടങ്ങള് ബാധിക്കുന്നതുപോലെയാണ് ഇത് സംഭവിക്കുന്നത്. അണുക്കള് ഉള്ളതുകൊണ്ട് വസ്തുക്കള് ദ്രവിക്കുകയല്ല, ദ്രവിച്ച് മാറേണ്ടതായ അവസ്ഥയിലെത്തിയ വസ്തുക്കളില് അണുക്കള് പ്രവേശിച്ച് പ്രവര്ത്തിക്കുകയാണ് എന്ന് സാരം. ആരോഗ്യം കുറഞ്ഞ മനുഷ്യന്റെ ത്വക്കില് ഫംഗസുകള് ബാധിക്കുന്നതും മറ്റൊരു ഉദാഹരണമാണ്. ത്വക്ക് ആരോഗ്യമുള്ളതാണെങ്കില് ഫംഗസ് ബാധിക്കുന്നില്ല. എന്നാല് അനാരോഗ്യകരമായ കോശങ്ങള് ഉള്ള ഇടങ്ങളില് ഫംഗസ് ബാധിച്ച് ആ കോശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ പരാദജീവികളുടെ പ്രവര്ത്തനത്തെ ഏതറ്റംവരെ അനുവദിക്കാമെന്നു ശരീരത്തിന് നിശ്ചയമില്ല. ഒരിക്കല് ഈ പ്രവര്ത്തനം ആരംഭിച്ചാല് പിന്നീട് വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില് ഈ രോഗകാരികളുടെ താല്പര്യങ്ങള്ക്ക് ശരീരം വിധേയമാകുന്നതായിട്ടാണ് കണ്ടുവരുന്നത്.

രോഗലക്ഷണങ്ങലായി ആരംഭിക്കുന്ന പനി, ചുമ, ഛര്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥകള് രോഗകാരണങ്ങളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് തടഞ്ഞുനിര്ത്താതെ വന്നാല് ഈ അസ്വസ്ഥതകള് തന്നെ ജീവന് ഭീഷണിയാകുന്നുണ്ട്. അന്തരീക്ഷത്തിലും നമ്മുടെ ശരീരത്തില് ഉള്ളിലും ഒക്കെയായി രോഗകാരികളും അല്ലാത്തതുമായ അണുജീവികളുടെ ഒരു വലിയ നിരതന്നെ ഉണ്ടെങ്കിലും രോഗബാധയുണ്ടാകുന്നത് ചുരുക്കം ചില അവയവങ്ങളില് മാത്രമാണ്. വേനലില് പടര്ന്നുപിടിക്കുന്ന രോഗങ്ങളും മഴക്കാലത്ത് പടര്ന്നുപിടിക്കുന്ന രോഗങ്ങളും പ്രത്യേകം പ്രത്യേകം ഉണ്ട്. മഴക്കാലത്ത് ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങല് മൂലം മഴക്കാല രോഗത്തിന്റെ അണുക്കള് ശക്തിപ്പെടുന്നു.

ആട്ടിന് പാല്, തേന് എന്നിവയുടെ മികച്ച ഔഷധഗുണം ഈ തത്വത്തെ ബലപ്പെടുത്തുന്നു. രണ്ടും ഉഷ്ണവസ്തുക്കളാണ്. ശരീരം മെലിയുന്നതിനും നിര്കെട്ട് കുറയ്ക്കുന്നതിനും ഇത് കാരണമാകുന്നു. മലയാളികളുടെ പശുവിന്പാല് ഉപയോഗം അമിതമായതാണ് ഉയര്ന്ന ഹൃദ്രോഗനിരക്കിന് കാരണമെന്ന് ഹെല്സിറ്റി കേന്ദ്രമാക്കി നടന്ന ഹാര്ട്ട് സ്റ്റഡിയില് ഏറെക്കാലം മുമ്പുതന്നെ കണ്ടെത്തപ്പെട്ടു. ഇത് തന്നെയാണ് ഉയര്ന്ന പ്രമേഹനിരക്കിന് കാരണം. പശുവിന്പാല് ശീതവസ്തു ആയതിനാല് അത് ഹൃദയത്തിന്റെയും പാന്ക്രിയാസിന്റെയും കോശങ്ങളെ ദ്രവിപ്പിക്കുന്നു എന്നതാണ് കാരണം. വിവിധ ഇനം അള്സറുകളും കാന്സറുകളും നീണ്ടുനില്ക്കുന്ന നീര്ക്കെട്ടുകളുടെ ഫലം തന്നെയാണ്.

നീര്ക്കെട്ട് ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങളാണ് നമ്മുടെ പാരമ്പര്യ ചികിത്സയുടെ ഏറിയഭാഗവും. ഉഴിച്ചിലും പിഴിച്ചിലും വഴി രക്തത്തിന്റെ ഒഴുക്ക് കൂട്ടുന്നു. വിയര്പ്പും മൂത്രവും കൂടുന്നു. ഇത് നീര്ക്കെട്ട് കുറയ്ക്കുന്നു. ഉപവാസം മുഖ്യമായി ലക്ഷ്യം വയ്ക്കുന്നതും ഇതുതന്നെ. ഉദാഹരണത്തിന്, കീഴാര്നെല്ലി സമൂലം അരച്ച് ഒരു നെല്ലിക്ക വലിപ്പം ദിവസേന കഴിച്ചാല് ഒട്ടേറെ പ്രമേഹരോഹികള്ക്ക് സൗഖ്യം തന്നെ നല്കിയിട്ടുണ്ട്. ചില രോഗികളില് പാന്ക്രിയാസിലെ കോശങ്ങള് നശിക്കാതിരിക്കെ അതിനെ കൊഴുപ്പ് പൊതിഞ്ഞിരിക്കുന്ന അവസ്ഥയുണ്ട്. അത്യുഷ്ണസ്വഭാവമുള്ള കീഴാര്നെല്ലി ആ കൊഴുപ്പിനെ ഒഴിവാക്കുന്നതാണ് കാരണം എന്ന് കരുതുന്നു. തൊട്ടാവാടിയും ഇതേ ഫലം ചെയ്യുന്നുണ്ട്. ഇത് രണ്ടും വൃക്കയെ ഉത്തേജിപ്പിച്ച് നീര്ക്കെട്ടും കൊഴുപ്പും നീക്കുന്നു. എന്നാല് വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്.
ഏരുക്ക് ഇല കൊണ്ട് നട്ടെല്ലിന് കിഴികുത്തുന്നത് നടുവേദന മാറ്റുന്നു. എരുക്ക് ഉഷ്ണ വസ്തു ആയതിനാല് നീര്ക്കെട്ട് മാറ്റുന്നതാണ് കാരണം. എന്നാല് സുഷുമ്ന നാഡിക്ക് ചൂടേല്ക്കുന്നതുമൂലം നാഡീസംബന്ധമായ അസുഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പാരമ്പര്യമാണ് നീര്ക്കെട്ടുകളുടെ മറ്റൊരു അടിസ്ഥാനം. മുന്തലമുറയില് അനുഭവപ്പെട്ടിരുന്ന രോഗങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. അവര്ക്കനുഭവപ്പെട്ടിരുന്ന രോഗങ്ങള് തന്നെയാണ് താളം തെറ്റിയ ജീവിതം കൊണ്ട് അധികരിച്ച രൂപത്തില് നമുക്ക് അനുഭവപ്പെടുന്നത് എന്ന നിരീക്ഷണത്തില് നിന്നും മനസിലാക്കാം. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്, കരള് രോഗങ്ങള്, കാന്സര് സാധ്യതകളെ ഇപ്രകാരം സാധ്യത മുന്കൂട്ടി കണ്ടറിയുകയും നിര്ക്കെട്ടുകള് ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഭക്ഷണക്രമം, ദിനചര്യ എന്നിവയിലൂടെ ഈ രോഗങ്ങളിലേക്ക് എത്താതെ സൂക്ഷിക്കുകയും ചെയ്യാം.
കറകള് ഉപയോഗിച്ചുള്ള ചികിത്സ
ചില ചെടികളില് നിന്ന് എടുക്കുന്ന കറകള് ഒറ്റമൂലികളാണ്. മറിക്കൂട്ടി, കടലാവണക്കിന് കറ എന്നിവ മുറിവില് പുരട്ടുന്നത് വഴി മുറിവ് പഴുക്കാതെ ഉണങ്ങുന്നു. മുറിവിനെ പൊതിയുന്ന കറ അണുക്കളുടെ പ്രവര്ത്തനത്തെ തടയുന്നതുകാരണം അണുബാധ ഒഴിയുന്നതിനാല് മുറിവ് പഴുക്കാതെ ഇരിക്കുന്നു. മുറിവിനെ ശരീരം ക്രമേണ സുഖപ്പെടുത്തുകയും ചെയ്യുന്നു.

വയറുകടി വയറുകടി സുഖപ്പെടുത്തുന്നതിന് മുത്തങ്ങ എന്ന പുല്ലിന്റെ കിഴങ്ങ് പ്രയോജനപ്പെടുന്നു. മുത്തങ്ങാക്കിഴങ്ങില് ഒരു കറ ഉള്ളതായി കാണുന്നു. ഈ കറ കുടലിലെ കോശങ്ങളെ പൊതിയുന്നതുവഴി അണുക്കളുടെ സുഖമായ പ്രവര്ത്തനം തടസപ്പെടുന്നു. മുത്തങ്ങ ചതച്ച് പശുവിന് പാലിലിട്ട് തിളപ്പിച്ച് കുടിക്കുകയാണ് ചികിത്സ ഈ മിശ്രിതം കുടലിനെ തണുപ്പിക്കുന്നു. അണുബാധവഴി കുടലില് രൂപപ്പെട്ട ചൂട് ഇതുവഴി കുറയുന്നു. അണുക്കള് അവയുടെ അതിജീവനത്തിനായി സ്വയം സൃഷ്ടിച്ച പരിസ്ഥിതി ഊഷ്മാവ് താഴുന്നതോടെ അവയ്ക്ക് പ്രവര്ത്തനശേഷി ഇല്ലാതാകുന്നു എന്ന് കരുതാം. ഇതേരീതിയില് വയറിളക്കം വയറുകടി എന്നീ രോഗങ്ങളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന മറ്റ് രണ്ട് വസ്തുക്കള് പുളിയാറില, മാതളനാരകത്തിന്റെ തോട് എന്നിവയാണ്. പുളിയാറില മോരിലിട്ട് കാച്ചി കഴിക്കുകയും മാതളനാരകത്തിന്റെ തോട് കഞ്ഞിപ്പതയില് അരച്ച് കഴിക്കുകയുമാണ് ചെയ്യുന്നത്. ഇത് രണ്ടും തന്നെ കുടലിനെ തണിപ്പിക്കുന്നതും കറയുടെ സ്വഭാവംഉള്ളതുമാണ്.

ഉളുക്ക്, ചതവ് ചികിത്സ പാരമ്പര്യ ചികിത്സകര്ക്ക് അസ്ഥിസന്ധികളുടെ സ്ഥാനം അറിവുണ്ടായിരുന്ന് സന്ധികളില് നിന്ന് വിട്ടുമാറിയ അസ്ഥികളെ യഥാസ്ഥാനത്ത് അവര് പിടിച്ച് ഇട്ടിരുന്നത് പരിചയം വഴി ആയിരുന്നു. ഇതോടൊപ്പം ഒടിവ് ഉണ്ടായിട്ടുണ്ടെങ്കില് ചീകിമിനുക്കിയ അടയ്ക്കാവരിയോ മുളവരിയോ വച്ച് പൊതിഞ്ഞുകെട്ടി കുറച്ചുദിവസം അനക്കാതെ വച്ചിരുന്നാല് ഒടിവുകള് സ്വയം സുഖപ്പെടുമെന്ന് അവര് മനസിലാക്കിയിരുന്നു. ചതവും ഉളുക്കും മൂലമുള്ള നീര്ക്കെട്ടു വലിക്കുന്നതിന് ചില മരുന്നുകള് പ്രയോഗിച്ചിരുന്നു. ചെന്ന്യായം, കോഴിമുട്ടയുടെ വെള്ളയില് ചാലിച്ച് നീരുള്ള സ്ഥലത്ത് പുരട്ടിക്കൊണ്ടിരുന്നാല് നീര് വലിയും. ഇതുതന്നെ ഉള്ളില് കഴിക്കാന് കൊടുക്കുന്നതും പതിവായിരുന്നു. ഇത് വൃക്കയെ ഉത്തേജിപ്പിക്കുന്നതിനാല് കൂടുതലായി ഉപയോഗിക്കുന്നത് വൃക്കകളെ ബാധിക്കും എന്ന ദോഷം ഉണ്ട്. തൊട്ടാവാടി സമൂലം അരച്ച് ഉപ്പുനീരില് പുരട്ടുന്നതും നീര്ക്കെട്ട് ഇല്ലാതാക്കും. മീറ എന്ന വസ്തു കോഴിമുട്ടയുടെ വെള്ളയില് അടച്ച് കഴിക്കുന്നതും നീര് വലിയും. ഇതിനും വൃക്കകളെ ബാധിക്കുന്നതിന് ശേഷി ഉണ്ട്. അസ്ഥികള്ക്കും പേശികള്ക്കും ഉണ്ടാകുന്ന നീര്ക്കെട്ട് വേദന ഇല്ലാതാക്കുന്നതിന് കര്പ്പൂരം പ്രയോജനപ്പെടുന്നു. എന്നാല് കര്പ്പൂരം തുടര്ച്ചയായി ഉപയോഗിക്കുന്നത് നാഡികളെ ദുര്ബലമാക്കുന്നു.

തീപ്പൊള്ളല് ചികിത്സ

വളര്ച്ചമുറ്റിയ നാടന് കോഴിയുടെ നെയ്യ് ആണ് പൊള്ളലിന് മരുന്നായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി കോഴിനെയ്യ് വീടുകളില് എപ്പോഴും സൂക്ഷിച്ചിരുന്നു. അടുക്കളയില് ഒരു കുപ്പിയില് ഇത് കരുതി വയ്ക്കുകയായിരുന്നു പതിവ്. പൊള്ളിയഭാഗത്ത് ചെറുതേന് പുരട്ടുന്നത് വിശേഷമാണ്. തേനിന് പൊള്ളലിന്റെ ആഘാതം ഏറെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്.

ആധുനിക രോഗങ്ങള് പ്രഷര്, ഷുഗര്

1. ചികിത്സ വാഴപ്പിണ്ടിനീര് രാവിലെ വെറും വയറ്റില് കഴിക്കുന്നത് പ്രഷറും ഷുഗറും നിയന്ത്രിക്കുന്നതായി കാണിക്കുന്നു. ഇത് കുടിച്ചശേഷം അരമണിക്കൂര് ഭക്ഷണം ഒന്നും കഴിക്കരുത്. വാഴപ്പിണ്ടി നീര് കഴിക്കുന്നതിന് മുന്പുള്ള ദിവസങ്ങളിലും അതിന്ശേഷവും കുറേ ദിവസങ്ങള് പതിവായി രക്തം പരിശോധിച്ച് പ്രഷര് അളന്ന് ഫലം ബോധ്യപ്പെടാവുന്നതാണ്. തൊട്ടാവാടിയില അരച്ച് കഴിക്കുന്നതും കീഴാര്നെല്ലി ഫലം ചെയ്യുന്നുണ്ടെങ്കിലും പാര്ശ്വഫലങ്ങളും ശക്തമാണെന്ന് കാണുന്നു. ഷുഗറിന്റെ പാര്ശ്വഫലങ്ങള് കുറയ്ക്കുന്നതിന് നെല്ലിക്കാനീര് ഏറെ കഴിവ് കാണിക്കുന്നു. ഇതൊടൊപ്പം അല്പം ശുദ്ധമായ മഞ്ഞള്പ്പൊടി ചേര്ക്കാവുന്നതാണ്. മഞ്ഞള്പ്പൊടി അധികമാകുന്നത് ഞരമ്പുകളെ ബലഹീനമാക്കുകയും വാതരോഗത്തിന് ഇടയാകുകയും ചെയ്യും. ഈ മിശ്രിതത്തോടൊപ്പം ശുദ്ധമായ ചെറുതേനും രണ്ടുതുള്ളി ഒഴിക്കുന്നത് ഗുണം വര്ദ്ധിപ്പിക്കും. മുരിങ്ങിയില മുട്ടയും ചേര്ത്ത് തോരന് വയ്ക്കുന്നത് കഴിക്കുമ്പോള് പ്രഷര് കുറയുന്നുണ്ട്. മുട്ടയുടെ അളവ് കഴിക്കുന്നത്ര കുറയ്ക്കുന്നത് നന്ന്. കര്ക്കിടമാസം മുരിങ്ങയില കഴിക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.

സിറോസിസ് ചികിത്സ കരളിനെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ചികത്സയിലും പഥ്യം ഏറെ പ്രധാനമാണ്. ഏത് രൂപത്തിലുള്ള മദ്യവും കര്ശനമായി ഒഴിവാക്കണം. എണ്ണകള്, കൊഴുപ്പുകള്, ഉപ്പ് എന്നിവയും ഒഴിവാക്കണം. ഈ രോഗത്തിന്റെ ആരംഭദിശയില് പൂവരശിന്റെ പഴുത്ത ഇലയും ഞെട്ടും ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗശമനത്തിന് കാരണമാകുന്നുണ്ട്.

മഞ്ഞപ്പിത്തം ഇതും കരളിനെയാണ് ബാധിക്കുന്നത് എന്നതിനാല് പഥ്യം മുന് പറഞ്ഞതുതന്നെ പഥ്യം തെറ്റിച്ചാല് മരണം തന്നെ സംഭവിക്കാം. പച്ച കീഴാര്നെല്ലി സമൂലം അരച്ച് ഒരു നെല്ലിക്കാവലിപ്പം തിളപ്പിക്കാത്ത പശുവിന് പാലില് അതിരാവിലെ വെറും വയറ്റിലാണ് കഴിക്കേണ്ടത്. ഇത് ഏഴ് ദിവസം മാത്രമാണ് കഴിക്കാവുന്നത്. ഗോമൂത്രം (രാവിലെയുള്ള ആദ്യ മൂത്രം) പിടിച്ചെടുത്ത് തെളിയാന് വച്ചശേഷം ഇഴയടുപ്പമുള്ള തുണി മടക്കിയിട്ടതിലൂടെ അരിച്ച് അര ഔണ്സ് കിടിക്കാന് കൊടുക്കുന്നതും ഇതോടൊപ്പം ചെയ്യുന്ന കീഴാര്നെല്ലി കഴിച്ച് ഒരു മണിക്കൂര് കഴിഞ്ഞാണ് ഇത് കൊടുക്കേണ്ടത്. ഇതും ഏഴ് ദിവസം കൊടുക്കാം. രോഗിയോട് ഗോമൂത്രമാണെന്ന് പറയാറില്ല. വൃക്കയുടെ പ്രവര്ത്തനത്തെ സംരക്ഷിക്കുന്നതിനാണ് ഗോമൂത്രം ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച അവസ്ഥയില് കരളിനൊപ്പം വൃക്കയും ദുര്ബലപ്പെടും എന്നതിനാല് ചികിത്സ രണ്ട് അവയവങ്ങളിലും ശ്രദ്ധ കൊടുക്കുന്നു.

കാന്സര് ചികിത്സ അലര്ജിക് ആയിട്ടുള്ള ഭക്ഷണവസ്തുക്കള് നീര്ക്കെട്ടുണ്ടാക്കുന്ന ഭക്ഷണം, ഉണങ്ങാത്ത വ്രണങ്ങള് എന്നിവയില് നിന്നാണ് പലവിധ കാന്സറുകളുടെയും ആരംഭം. ആരംഭദിശയില് ഒറ്റമൂലി ചികിത്സ ഈ മേഖലയില് ഫലപ്രദമായി കാണുന്നു. ഒറ്റമൂലി ചികിത്സയിലെ പതിവനുസരിച്ച് നീര്ക്കെട്ട് വലിക്കുക തന്നെയാണ് മഖ്യചികിത്സ ഇതിന് പ്രയോജനപ്പെടുന്ന ഒരു കൂട്ട് ചുവടെ ചേര്ക്കുന്നു. കറ്റാര്വാഴ ഇടിച്ച് പിഴിഞ്ഞെടുത്ത നീരില് സമം ചെറുതേനും സമം ബ്രാണ്ടിയും ചേര്ത്ത മിശ്രിതം കാന്സറിന്റെ ആരംഭദശയിലുള്ള നീര്ക്കെട്ട് മാറ്റുന്നു. ഇത് കാന്സര് സാധ്യത ഇല്ലാതാക്കുന്നു.

കാന്സറിനൊപ്പം കരളിന് ബലഹീനത കൂടി ഉണ്ടെങ്കില് ഈ ചികിത്സ പാടില്ല. ബ്രാണ്ടി ഒഴിവാക്കിക്കൊണ്ടും കറ്റാര്വാഴ നീര് കുറച്ചും അവര്ക്ക് ഈ മരുന്ന് കഴിക്കാം. കുടലിലെ വ്രണങ്ങള്

കുടലിന്റെ ആദ്യഭാഗം വായും അവസാനഭാഗം മലദ്വാരവും ആണ്. വായില് ഉണ്ടാകുന്ന വ്രണങ്ങള്ക്ക് വായ്പുണ്ണ് എന്നും കുടലില് ഉണ്ടാകുന്നതിന് അള്സര് എന്നും മലദ്വാരത്തില് ഉണ്ടാകുന്നത് പൈല്സ് എന്നും അറിയപ്പെടുന്നു. ചുവന്നുള്ളി പശുവിന് പാലില് അരിഞ്ഞു കുടിക്കുകയും കുടകന് അതിരാവിലെ വെറുംവയറ്റില് അരച്ച് ഒരു നെല്ലിക്കാ വലിപ്പം കഴിക്കേണ്ടതും വഴി വായിലെയും കുടലിലെയും അള്സര് പെട്ടെന്ന് ഉണങ്ങും. പൈല്സിന് മുഖ്യകാരണം മലബന്ധമാണ്. മലബന്ധം ഉളവാക്കുന്ന വസ്തുക്കള് എരിവ് എന്നിവയോട് രോഗിക്കുള്ള അമിത താല്പര്യമാണ് രോഗകാരണം. കെട്ടിക്കിടക്കുന്ന മലം എനിമ ചെയ്ത് ഇളക്കികളയുക. മലബന്ധം ഉണ്ടാകാത്തതു മൂലം അയഞ്ഞുപോകാന് സഹായിക്കുന്നതുമായ ഭക്ഷണം ശീലിക്കുക എന്നിവയാണ് മാര്ഗ്ഗം. പല്ലുവേദന കീഴാര്നെല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ വായില്കൊള്ളുന്നത് നീര്ക്കെട്ട് വലിച്ച് വേദന ഇല്ലാതാക്കും. ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിന് ചെറുതേനും, ചെറുനാരങ്ങാനീരും ചേര്ത്ത ചെറുചൂടുവെള്ളം അതിരാവിലെ കുറച്ചുനാള് പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതായി കാണുന്നു. ഇതിന്റെ പ്രവര്ത്തനത്തെക്കുറിച്ച് ഊഹിക്കാനോ പാര്ശ്വഫലങ്ങള് അറിയാനോ കഴിയുന്നില്ല. കല്ല് ഉരുക്കുന്നതിന് ഗ്രന്ഥികള്, വൃക്ക, മൂത്രാശയം എന്നീ അവയവങ്ങളില് കല്ലുകള് രൂപപ്പെടാറുണ്ട്. ഇത് പ്രസ്തുത അവയവങ്ങളുടെ പ്രവര്ത്തനത്തിന് തടസ്സമായി മാറുന്നു. ഈ സാഹചര്യത്തെക്കുറിച്ച് പാരമ്പര്യ ചികിത്സകള്ക്ക് അറിവുണ്ടായിരുന്ന നാട്ടിന്പുറത്തെ പുരയിടങ്ങളില് കാണപ്പെടുന്ന കല്ലുരുക്കി എന്നറിയപ്പെട്ടുന്ന ചെടി സമൂലം അരച്ച് ഒരു ചെറിയ നെല്ലിക്ക വലിപ്പം രാവിലെ വെറും വയറ്റില് കഴിക്കുകയാണ് പ്രതിവിധി. കല്ല് എന്നറിയപ്പെടുന്ന വസ്തു ഒരു കാത്സ്യം സംയു്ക്തമാണ്. ഇത് കാഠിന്യമുള്ളതാണെങ്കിലും നേര്പ്പിച്ച ആസിഡില് ദ്രവിക്കുന്നതായി കാണുന്നു. കാല്സ്യം കാര്ബണേറ്റ് എന്ന് രാസനാമമുള്ള കക്ക നാരങ്ങാനീരില് ഇട്ട് ഇത് ബോധ്യപ്പെടാവുന്നതാണ്. കല്ലുരുക്കി കഴിക്കുന്നതുവഴി മൂത്രത്തിന്റെ ഘടനയില് മാറ്റം ഉണ്ടാകുന്നതായിരിക്കാം. ഈ വ്യത്യാസം മൂത്രത്തെ ഉത്പ്പാദിപ്പിക്കുന്ന വൃക്കയിലും അതിനെ ശേഖരിക്കുന്ന മൂത്രാശയത്തിലും ഉള്ള കല്ലുകളെ ദ്രവിപ്പിച്ചു കളയാന് സാദ്ധ്യതയുണ്ട്. ഇത് പരീക്ഷിക്കേണ്ടതാണ് ഒരു ഊഹം മാത്രമാണ്. ഈ ചികിത്സയുടെ പാര്ശ്വഫലങ്ങളും അറിഞ്ഞുകൂടാ. ഇതേ രീതിയില് കല്ലുരുക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു മരുന്ന് കല്ലൂര്വഞ്ചി എന്ന സസ്യമാണ്. ചെങ്ങന്നൂര്, തിരുവല്ല ഭാഗങ്ങള് ഉള്പ്പെടുന്ന ഇടനാട്ടിലെ പുഴയോരങ്ങളിലെ കല്ക്കെട്ടില് ഈ സസ്യം വളരുന്നുണ്ട്. നാഡീബലം വര്ദ്ധിപ്പിക്കുന്നതിന് അമുക്കുരത്തിന്റെ വേര് ചെറു കഷണങ്ങളായി നുറുക്കി ശുദ്ധമായ പശുവിന് പാലില് തിളപ്പിച്ച് വറ്റിച്ച് തണലില് ഉണക്കി പിന്നീട് പൊടിച്ച് ചെറുചൂടുപാലില് കലക്കി രാത്രി ആഹാരനത്തിന് ശേഷം ഒരു മണിക്കൂര് കഴിഞ്ഞ് കഴിക്കുക. അമുക്കുരം എന്ന പേരില് ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്ന വസ്തു അമുക്കുരം അല്ല. അത് വിഷസ്വഭാവം കൂടിയുള്ളതും ദോഷകരവുമായ ഒരു വസ്തുവാണ്. അമുക്കുരത്തിന്റെ ശുദ്ധി ഉറപ്പുവരുത്തേണ്ടതാണ്. ഹെര്ബോ മിനറല് മരുന്നുകള് വില്പ്പന നടത്തുന്ന മെഡിക്കല് ഷോപ്പുകളില് നിന്ന് ഡി-ഷേല് കമ്പനിയുടെ ആല്ബോഡാങ്് എന്ന പൊടി അഥവ ടാബ്ലെറ്റ് കിട്ടും. ഇത് മേല്പ്പറഞ്ഞ മരുന്ന് കൂട്ടു തന്നെയാണ്. ഫലം കാണുന്നതിനാല് ഉള്ളടക്കം അമുക്കുരം തന്നെ. ഭക്ഷണത്തിന്റെ പോഷകഗുണം മെച്ചപ്പെടുത്തുന്നതിന് മഴക്കാലത്ത് മുതിര പുഴുങ്ങി തേങ്ങാപ്പീരയും ശര്ക്കരയും ചേര്ത്ത് കഴിക്കുന്നത് മലയാളിയുടെ ഒരു പതിവ് ആയിരുന്നു. മഴക്കാലത്ത് ശരീരത്തിന് സംഭവിക്കുന്ന ഉഷ്മവ്യതിയാനം തടയാനും അതുവഴിയുള്ള രോഗങ്ങള് ഒഴിവാക്കാനും ഈ ഭക്ഷണം പ്രയോജനപ്പെടുന്നു. മുതിര ഒരു ഉഷ്ണവസ്തു ആയതാണ് കാരണം. മുതിരയും തേങ്ങയും ശര്ക്കരയും ചേരുമ്പോള് ഏറെ പോഷകഗുണവും ലഭിക്കുന്നു. എള്ള് വറുത്ത് ശര്ക്കരപാനിയില് കുഴച്ച് തയ്യാറാക്കുന്ന ഉണ്ട ഒരു ശീതവസ്തുവാണ്. ഇത് വേനല്ക്കാല ഭക്ഷണമാണ് തണുപ്പ് കാലത്ത് പതിവില്ല. ശരീരം തണുപ്പിക്കാനും ബുദ്ധി മെച്ചപ്പെടുത്താനും പോഷകഗുണം കിട്ടുന്നതിനും ഈ കൂട്ട് പ്രയോജനപ്പെടുന്നു. തവിട് ഉണ്ട ശുദ്ധമായ നാടന് ജൈവ നെല്ല് കിട്ടാനുണ്ടെങ്കില് അത് കുത്തുമ്പോള് കിട്ടുന്ന തവിട് ശര്ക്കര ചേര്ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വിശേഷമാണ്. ചക്കവിഭവങ്ങള് പൊഴിഞ്ഞുവീഴുന്ന ചെറിയ ചക്കകള്കൊണ്ടുള്ള കറികല് പച്ചയ്ക്ക് കുരു ഉള്പ്പടെ പുഴുങ്ങിയത്. പഴുത്ത ചക്കയുടെ ചുള തിന്നുന്നത് ഉള്പ്പടെ ചക്ക അതിന്റെ കുരു ഉള്പ്പടെ പോഷകവസ്തുവാണ്. കാന്സറിനെ ചെറുക്കുന്നതിനും ചക്ക ഫലപ്രദമെന്ന് കണ്ടതോടെ ഇതിന്റെ ഉപയോഗവും വിലയും കൂടിയിട്ടുണ്ട്. ചക്കക്കുരു മാത്രമായി വറുത്ത് തിന്നുന്നത് മുന്കാലങ്ങളില് ഒരു നേരത്തെ ഭക്ഷണമായിരുന്നു. പപ്പരക്കായ വിഭവങ്ങള് നമുക്ക് വിശ്വസിച്ച് കഴിക്കാവുന്നതും കടകളില് നിന്ന് ലഭിക്കുന്ന മറ്റ് ഏതൊരു പഴത്തേക്കാളും പോഷകമൂല്യമുള്ളതുമായ ഒരു വസ്തുവാണ് പപ്പായ. പപ്പരക്കായയുടെ കറ കുടലിലെ കൃമികളെ നശിപ്പിക്കുന്നു. എന്നാല് ഇത് കുടലിന് ചെറിയ അസ്വസ്ഥത ഉണ്ടാക്കുന്നതായി കാണുന്നു. ഈ അസ്വസ്ഥത കുറച്ചുനേരം മാത്രമേ നീണ്ടുനില്ക്കുകയുള്ളൂ. കറയുടെ പൊളളിക്കുന്ന സ്വഭാവമാണ് ഇതിന് കാരണം. പപ്പര ഇലയിലും ഈ കറയുട അംശം ഉണ്ട്. പപ്പര ഇല പിഴിഞ്ഞ നീര് കുടിക്കുന്നത് കൊതുക് ഉള്ളപ്പോള് സംഭവിക്കുന്ന രക്തകണങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് രക്ത പരിശോധന വഴി നിരീക്ഷിക്കാവുന്നതാണ്. കിഴങ്ങുകള് ഭക്ഷണത്തില് നൂറോളം ഇനം കിഴങ്ങുകള് കേരളത്തില് പ്രചാരത്തില് ഉണ്ടായിരുന്നു. അദ്യകാലത്ത് മലയാളികള് ഇത്രയേറെ അരി ഉപയോഗിച്ചിരുന്നില്ല. നമ്മുടെ പാരമ്പര്യ ഭക്ഷണം കിഴങ്ങുവര്ഗ്ഗങ്ങള് ആയിരുന്നു. കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, വേലിനൂളന് എന്നിങ്ങനെ വിചിത്രകള് പേരുകളുള്ള ഈ കിഴങ്ങുകള് പോഷക വസ്തുക്കളുടെയും രോഗപ്രതിരോഘ വസ്തുക്കളുടെയും കലവറയാണ്. അരികൊണ്ട് ഭക്ഷണ ദൗര്ലഭ്യം പരിഹരിക്കാന് കഴിയാതെ വന്നപ്പള് അവസാനമായി മലയാളികളുടെ ഭക്ഷണ ശീലത്തെയും ചരിത്രത്തെ തന്നെയും സ്വാധീനിച്ചകിഴങ്ങായ കപ്പയും അവയേക്കാള് ഏറെ മെച്ചമാണ്. കപ്പയില് കുറഞ്ഞ അളവില് ഒരു വിഷ വസ്തു ഉള്ളതിനാല് അത് തിളപ്പിച്ച് ഊറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുവഴി വിഷവസ്തു നീങ്ങിപ്പോകുന്നു. അല്പ്പമെങ്കിലും അവശേഷിക്കുന്നതിന്റെ ദോഷഫലം ഒഴിവാക്കുന്നതിന് മത്സ്യം, മാംസ്യം, പയറുകള് എന്നിവയില് ഏതെങ്കിലും ഒന്ന് ചേര്ത്ത് കഴിക്കുന്നതുവഴി കഴിയും. കപ്പയും കാച്ചിലും കിഴങ്ങുകലും ചേര്ത്തുള്ള പുഴുക്കുകള് നമ്മുടെ നിത്യഭക്ഷണത്തിന് അടുത്തകാലം വരെ ഉള്പ്പെട്ടിരുന്നു. ഇത് കഴിക്കുന്ന അരിയുടെ അളവ് കുറയ്്ക്കാന് പ്രയോജനപ്പെടും. ഇലകളുടെ ഉപയോഗം നമ്മുടെ പാരമ്പര്യ ഭക്ഷണത്തില് ഇലകളുടെ ഉപയോഗം ഏറെ ഉണ്ടായിരുന്നു. ഏറെയും കറികളായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. മുരിങ്ങയുടെ ഇല, മുരിങ്ങയുടെ പൂവ്, ചതുപ്പില് വളരുന്ന കൊഴ്ുപ്പ എന്ന ചെടി, മത്തയുടെ കുരുനിലയും പൂവും, ചേമ്പിന്റെ ഇല (തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തില് ശുദ്ധിചെയ്തത്) ചീര, ചീരയുടെ തന്നെ ഒരു ഇനം ചെടിച്ചീര മഞ്ഞിപ്പിത്ത രോഗം ബാധിച്ച അവസ്ഥയിലും തോരനായി കഴിക്കാം. ഇത് ഔഷദഗുണമുള്ളതും കരളിന് ഹിതകരവും ആണ്. ഉപ്പ് ചേര്ക്കരുത്.) ഇലകളില് അല്ക്കലോയിഡുകള് എന്നറിയപ്പെടുന്ന സംയുക്തങ്ങല് അടങ്ങിയിരിക്കുന്നു. ഇവ ഏറെയും ഔഷധഗുണങ്ങള് പ്രകടിപ്പിക്കുന്നതിനാല് ശരീരത്തിന് ഹിതകരമാണ്. തുളസിയുടെ ഇലയില് നിന്ന് നാലായിരത്തിലേറെ ആല്ക്കലോയിഡുകള് വേര്തിരിക്കപ്പെട്ടിട്ടുണ്ട്. ഇലകള് ഭക്ഷണമാക്കുന്നതുവഴി ശരീരത്തിന് വേണ്ടതായ രാസവസ്തുക്കളെ ശരീരം സ്വീകരിക്കുകയും വേണ്ടാത്തവയെ പുറം തള്ളുകയും ചെയ്യുന്നു. പഴവര്ഗ്ഗങ്ങളിലും കിഴങ്ങുകളിലും ഇത് തന്നെയാണ് അവസ്ഥ. ആയതിനാല് വിഷമയമല്ലാത് വസ്തുക്കള് ഉറപ്പാക്കി സസ്യഭാഗങ്ങല് കൂടുതലായി ഭക്ഷണത്തില് ഉള്പ്പെടുത്തണം. ഇപ്രകാരം ശരീരത്തിനാവശ്യമായ രാസവസ്തുക്കളെ എത്തിക്കുന്നതിന് നമ്മുടെ മരുന്ന്കഞ്ഞി കൂട്ടുകള് പ്രയോജനപ്പെടുന്നു. അരിയ്ക്ക് ഒപ്പം ഇടുന്ന ഉലുവ, ജീരകം, അഗാളി ഇഞ്ചാ, കുരുമുളക്, മുക്കുറ്റി, കരീലകുറിഞ്ഞി, ആടലോടകം, നിലംപാലകുടകന്, മുയല്ച്ചെവിയന് എന്നീ പ്രകാരമുള്ള ഇലകളും ചേരുമ്പോള് അത് ഒരു ഔഷധക്കൂട്ടായി മാറുന്നു. ഇത് സ്ഥലകാലഭേദമനുസരിച്ച് ചേരുവകള് വ്യത്യാസപ്പെട്ടിരിക്കുന്നു. മഴക്കാല ഭക്ഷണമാണ് ഇത്. പഞ്ഞപ്പുല്ല് (റാഗി) പഞ്ഞപ്പുല്ല് പൊടി കൊണ്ടുള്ള പുട്ടി ഒരു വിഭവമാണ്. ഇത് തേങ്ങ ചേരുമ്പോള് മറ്റ് ഏതൊരു ധാന്യത്തെക്കാളും പോഷകഗുണമുള്ളതായി മാറുന്നു. ഇതിന്റെ ഉമി ഏറെയും പോഷകമുള്ളത് ആണെങ്കിലും ദഹനത്തിന് അല്പം താമസം ഉണ്ടാകുന്നുണ്ട്. മാങ്ങ മാങ്ങാ ഉഷ്ണകാലത്ത് ആണ് കേരളത്തില് വിളയുന്നത്. എന്നാല് പതിവിന് വിപരീതമായി അത് ഒരു ഉഷ്ണവസ്തുവാണ്. പഴുത്ത മാങ്ങയും പച്ച മാങ്ങയും പോഷകസമൃദ്ധമാണ്. വരവുമാങ്ങ ഒഴിവാക്കി നാടന് മാങ്ങ ശേഖരിച്ച് പഴുപ്പിച്ച് കഴിക്കാം. പച്ചമാങ്ങയുടെ ജ്യൂസ് അലപം മധുരം ചേര്ത്ത് കഴിക്കുന്തന് ഒരു ശീതളപാനീയമാണ.് ഇത് സൂര്യാഘാതം തടയുന്നതിന് തമിഴ് നാട്ടില് ഉപയോഗിച്ചുവരുന്നു പാഷന് ഫ്രൂട്ട് എളുപ്പത്തില് വളരുന്നതും രോഗബാധ ഇല്ലാത്തതും സ്വാദിഷ്ഠവുമായ ാെരു പഴമാണ് പാഷന് ഫ്രൂട്ട്. ഇത് ജ്യൂസ് ആയി ഉപയോഗിക്കാം. ചെറിയ ഇനം മത്സ്യങ്ങള് കായലില് നിന്നും തോടുകളില് നിന്നും കടലില് നിന്നും ലഭിക്കുന്ന ചെറിയ ഇനം മത്സ്യങ്ങള് ഏറെ മലയാളികളുടെ പോഷക ദാരിദ്ര്യം പരിഹരിച്ചിരുന്നു. ഇവ മുള്ള് ഉള്പ്പടെ കഴിക്കാന് പറ്റുന്നതിനാല് കാല്സ്യം ഫോസ്ഫറസും ശരീരത്തിന് കിട്ടുന്നു. നെയ്കുമ്പളം, കുമ്പളം, വെള്ളരി ഇവ എന്നും ഏറെ തണുപ്പ് ഉളവാക്കുന്നതിനാലും ഔഷധഗുണമുള്ളതിനാലും ഭക്ഷണത്തിലും മരുന്നായും ഇവ ഉപയോഗിക്കാം. രണ്ട് ഇനം കുമ്പളങ്ങളും രാവിലെ വെറും വയറ്റില് കഴിക്കുന്നത് കുടലിന്റെ തകരാറുകള്, വ്രണങ്ങള്, മലബന്ധം എന്നിവ ഭേദപ്പെടുത്തുന്നു. സമൃദ്ധിക്കും വിശേഷമാണ്. അതിശീതമായതിനാല് ജലദോഷത്തിന് സാധ്യതയുണ്ട്. രോഗബാധ കുറഞ്ഞ പച്ചക്കറിയിനങ്ങള് അമര, വാളമര, കുപ്പച്ചന് പയര്, റോഡരികില് കാണപ്പെടുന് കാട്ടുചീര (പച്ചച്ചീര), കൊഴുപ്പ, തഴുതാമ എന്നിവ രോഗബാധയേല്ക്കാത്ത പച്ചക്കറി ഇനങ്ങളാണ്. പീച്ചില്, കോവല് എന്നിവയും ഏറെനാള് വിളയുകയും രോഗപ്രതിരോധ ശക്തി കാണിക്കുകയും ചെയ്യുന്നു. പുറമേനിന്നും വാങ്ങുന്ന ഇനങ്ങളുടെ അളവ് കുറയ്ക്കാന് ഇവ മുറ്റത്തും ടെറസിലും നട്ടുവളര്ത്താവുന്നതാണ്. ഭക്ഷണത്തില് അരിയുടെ അളവ് കുറയ്ക്കുക. പകരം ഭക്ഷണവസ്തുക്കളായ കിഴങ്ങുകള്, ഇലക്കറിയിനങ്ങള്, പയറുകള് എന്നിവ പരിസരത്ത് ഉത്പാദിപ്പിക്കുക വഴി തന്നെ വലിയൊരളവ് രോഗങ്ങള് ഒഴിവാകും. നമ്മുടെ കറികളില് ഉപയോഗിക്കുന്ന കൂട്ടുകറികളിലുടെയും വലിയൊരളവ് വിഷം അകത്ത് എത്തുന്നുണ്ട്. എണ്ണകള് ഇതില് മുഖ്യമാണ്. എണ്ണയില് പാരഫിന് എന്ന മെഴുക് ചേരുന്നു. സര്ക്കാര് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ എണ്ണ വാങ്ങുന്നത് കൂടുതല് വിശ്വസനീയമാണ്. മഞ്ഞള് കേരളത്തില് എവിടെയും സാമാന്യം ന്നനായി വിളയുന്നുണ്ട്. ഇതില് ആണ് നിറം മെച്ചപ്പെടുത്തുന്നതിനായി കൊടിയ വിഷം ചേര്ക്കുന്നത്. പച്ച മഞ്ഞള് വാങ്ങി ഇട്ട് വളര്ത്തി ഉണക്കി ഉപയോഗിക്കുന്നതുവഴി ഈ പ്രശ്നം പരിഹരിക്കാം. ഉപവാസം ഇതും ഒരു ഒറ്റമൂലി തന്നെയാണ്. അമിത ഭക്ഷണം വഴിയും ഉണ്ടായിട്ടുള്ള തകരാറുകള് ഉപവാസകാലത്ത് പരിഹരിക്കപ്പെടുന്നു. പതിവ് ഭക്ഷണം കുറയുമ്പോള് ശരീരം പല ഭാഗത്തായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഭക്ഷിക്കാന് തുടങ്ങുന്ന ഈ കൊഴിപ്പും തീര്ന്ന് കഴിയുമ്പോള് ശരീരത്തില് രൂപം കൊണ്ടിട്ടുള്ള കാന്സര് കോശങ്ങള് ഉള്പ്പടെയുള്ള വികൃതകോശങ്ങളെ ഭക്ഷണമാക്കുന്ന അത് കൊഴുപ്പും അടിഞ്ഞുകൂടിയ മലവും വിഷ വസ്തുക്കള് അടിഞ്ഞുകൂടിയതുമൂലവും ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും സുഖമാക്കുന്നു. മത്സ്യം, മാംസ്യം, അമിതഭക്ഷണ, അമിത ജലപാനം, മദ്യം, കൊഴുപ്പുകള് എന്നിവ കഴിയുന്നത്ര കുറയ്ക്കുക എന്നിവയാണ് ഉപവാസകാലത്ത് ചെയ്യേണ്ടത്. അമിതമായ അധ്വാനവും അക്കാലത്ത് ഒഴിവാക്കണം. ഒറ്റമൂലി ചികിത്സയുടെ ഭാവി ആയുര്വേദ ഡോക്ടര്മാരിലാണ് ഒറ്റമൂലി ചികിത്സയുടെ ഭാവി. പൂര്വ്വകാലത്ത് ആയുര്വ്വേദ ചികിത്സ നടത്തിയിരുന്ന പാരമ്പര്യ ചികിത്സകര് എല്ലാവരും തന്നെ മുഖ്യമരുന്നുകള്ക്കൊപ്പം ഒറ്റമൂലികളും നല്കിപ്പോന്നിരുന്നു. അവരുടെ കൈപ്പുണ്യം എന്ന പേരില് അറിയപ്പെട്ടിരുന്നത്. ആയൂര്വ്വേദ ചികിത്സകൊണ്ട് ഫലം സിദ്ധിക്കാതെ വരികയോ ചികിത്സ അനന്തമായി നീണ്ടുപോവുകയോ ചെയ്യുന്ന വേളയില് രോഗികള്ക്ക് ആശ്വാസം നല്കുന്നതിനും അവരില് വിശ്വാസം ഉറപ്പിക്കുന്നതിനും ഈ രീതി പ്രയോജനപ്പെട്ടിരുന്നു. ഒറ്റമൂലി ചികിത്സ നാട്ടുപാരമ്പര്യം എന്നിവ നിഷേധിക്കുന്നതിന് പകരം ഇവയും ഒപ്പംതന്നെ അന്യനാടുകളില് നിലവിലുള്ള നാട്ടു ചികിത്സകളായ സിദ്ധ യുനാനി എന്നിവയും ചേര്ത്ത് ഒരു തനത് സമ്പ്രദായം ഓരോ ആയുര്വേദ ചികിത്സകനും വികസിപ്പിക്കാവുന്നതാണ്. ഫലം ഉളവാക്കുന്ന ഏതിനും എന്നപോലെ മരുന്നുകള്ക്കും പാര്ശ്വഫലങ്ങളും ഉള്ളതിനാല് നിരീക്ഷണങ്ങള് വഴിയും അറിവുകള് പരസ്പരം കൈമാറുക വഴിയും നമ്മുടെ ആയൂര്വേദ ചികിത്സാ മേഖലയെ യൗവനയുക്തമാക്കാന് കഴിയും.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203