ക്രൈസ്തവസമൂഹം ഇന്നലെ
യേശുവിനോളം പഴക്കമുള്ള യേശു വിശ്വാസത്തിന്റെ പാരമ്പര്യംഅവകാശ പെടുന്നവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹംയേശുവിനു മുമ്പുതന്നെ ഇറാൻ, ഇറാക്ക്, സിറിയ, ഇസ്രയേല് തുടങ്ങിയപശ്ചിമേഷ്യൻ ഭാഗങ്ങളുമായി കേരളത്തിന് കച്ചവട ബന്ധം ഉണ്ടായിരുന്നു.പായ്ക്കപ്പലുകളിൽ എത്തിയ കച്ചവട സമൂഹങ്ങൾ ചരക്കുശേഖരിക്കുന്നതിനും തിരികെ പോകുന്നതിനുള്ള കടൽക്കാറ്റ് അനുകൂലമാകുനതിനും ഇടയിലുള്ളകാലം കേരളക്കരയിൽ മാസങ്ങളോളം തമ്പടിച്ച് കഴിഞ്ഞിരുന്നു. ഇതുമൂലം ഉണ്ടായ സാംസ്ക്കാരിക സ്വാധീനമാണ് ക്രിസ്തു മതത്തിനും ഇസ്ലാംമതത്തിനും കേരളത്തിൽ പ്രചരിക്കുവാൻ ഇട നല്കിയത്.ഈ സാംസ്ക്കാരിക കൈമാറ്റത്തിന്റെ ആദ്യഘട്ടത്തിൽ വളരെ ചെറിയസമൂഹങ്ങൾ മാത്രമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.എന്നാൽ ഏകദേശം മുന്നൂറു വര്ഷങ്ങള്ക്ക് ശേഷം കുറെക്കൂടിവിപുലമായ തോതിൽ കല്ദായരുടെ കുടിയേറ്റം കേരളത്തിലേക്ക് ഉണ്ടായി.ഇവരും ക്രൈസ്തവർ ആയിരുന്നു. ഈ കുടിയേറ്റമാണ് ഇന്നാട്ടിലെകച്ചവട സമൂഹത്തെ ക്രൈസ്തവവല്ക്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.കച്ചവട സമൂഹത്തിന് നാടുവഴികളുമായി ഉണ്ടായിരുന്ന അടുപ്പം ക്രൈസ്തവരുടെ സാമ്പത്തികവും സാസ്ക്കാരികവുമായ വളര്ച്ചയ്ക്ക് കളംഒരുക്കി. ക്രൈസ്തവ കച്ചവടക്കാര് കേരളത്തിലുടനീളം രൂപം കൊടുത്തഅങ്ങാടികള് എന്നു പേരായ കച്ചവട കേന്ദ്രങ്ങളില് നിന്ന് നാടുവഴികള്ക്ക് വൻ തുക കരംകിട്ടിയിരുന്നതിനാല് അങ്ങാടികള് തുടങ്ങുന്നതിനും അവിടെതാമസസൗകര്യങ്ങളും ആരാധനാലയങ്ങളും പടുത്തുയര്ത്തുന്നതിനുംരാജാക്കന്മാരും നാടുവാഴികളും വേണ്ട ക്രമീകരണങ്ങള് ചെയ്തു കൊടുത്തു.ഈ കച്ചവട സംഘങ്ങള്ക്ക് രാജാക്കന്മാര് നല്കിയ പിന്തുണ എത്രവലുതായിരുന്നു എന്നതിന് തെളിവാണ് കൊല്ലത്ത് ഇരവികര്ത്തോൻ ക്രൈസ്തവ സമൂഹത്തിനു നല്കിയ തരിസാപ്പള്ളിശാസനംസൂചിപ്പിക്കുന്നത്.
ജാതി ശ്രേണിയില് ക്രൈസ്തവരെ പരിഗണിക്കുകയും ഉന്നതസ്ഥാനംനല്കി ആദരിക്കുകയുമാണ് ഹിന്ദുസവർണ്ണർ ചെയ്തത് ബ്രാഹ്മണര്, ക്ഷത്രിയര് എന്നീ രണ്ട് സമുദായങ്ങള്ക്ക് തൊട്ടു പിന്നില് കൃഷിയും കച്ചവടവുംതൊഴിലായിട്ട് നല്കി വൈശ്യ പദവിയിലാണ് അന്നു ക്രിസ്തീയ സമൂഹംകഴിഞ്ഞു പോന്നത്.
സവര്ണ്ണ വിഭാഗങ്ങളുടെ ക്ഷേത്രങ്ങളില് ഉപയോഗിക്കുന്ന പൂജാവിധിപ്രകാരമുള്ള വസ്തുക്കള് ശുദ്ധീകരിക്കുന്നതിനുള്ള അവകാശവും അന്ന് ചില ക്രിസ്ത്യാനിക്ക് ഉണ്ടായിരുന്നു.മേല്പ്പറഞ്ഞ കര്ത്തവ്യങ്ങള് നിര്വ്വഹിക്കുന്ന ക്രിസ്ത്യാനികള്ക്ക് താമസത്തിനും ഉപജീവനത്തിനും ഒക്കെയുള്ള കരുതലായി ആവശ്യത്തിനുള്ള ഭൂമിയും പതിച്ചുനല്കിയിരുന്നു കാടു വെട്ടിത്തെളിച്ച് കൃഷി ചെയ്യാനും കായൽ നികര്ത്തി കൃഷിചെയ്യാനുമൊക്കെയുള്ള അതിസാഹസികമായ പ്രവര്ത്തനങ്ങളിലുടെയഥാകാലം കേരള സമൂഹത്തെ നിലനിര്ത്തിയും വികസിപ്പിച്ചുംകച്ചവടത്തിലൂടെ ഖജനാവു നിറച്ചും ക്രിസ്തീയ സമൂഹം നാടിനോടുംനാട്ടുകാരോടും തങ്ങൾക്ക് തണലായി നിന്ന നാടുവാഴികളോടും ശരിയായിത്തന്നെ പ്രതികരിച്ചു. യൂറോപ്യന്മാരുടെ വരവോളം ഈ അവസ്ഥ തുടര്ന്നു. കേരളത്തിലെ ജാതി സമ്പ്രദായവും അടിമവ്യവസ്ഥകളുംഅവര്ണ്ണരോടുള്ള സമീപനങ്ങളും അക്രൈസ്തവമെന്ന് യൂറോപ്യന്മാര്ക്ക്ബോദ്ധ്യപ്പെട്ടു. യൂറോ പ്പില് അലയടിച്ചുയര്ന്ന നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും സ്വാധീനം തന്നെ ആയിരിക്കുന്നു ക്രൈസ്തവ മിഷണറിമാരുടെ ഈ മനോഭാവത്തിന് കാരണം. യൂറോപ്യന് ഭരണാധികാരികള് ഈ ദുഷ് പ്രവണതകള് ഇല്ലാതെയാക്കുന്നതിന് നാടുവാഴികളെ നിര്ബന്ധിച്ചുകൊണ്ടിരുന്നു. ഇത് കേരള സമൂഹത്തിന്റെനവോത്ഥാനത്തിനും വികസനത്തിനും ആധുനികവല്ക്കരണത്തിനുംകാരണമായി.ഇതോടൊപ്പം ആധുനിക കൃഷി സമ്പ്രദായങ്ങളും, നാടൻ ആധുനികവ്യവസായങ്ങളും വിദേശ വിപണി ലക്ഷ്യംവച്ചുകൊണ്ടുള്ള കൃഷിയും മലയാളഭാഷയെയും സംസ്ക്കാരത്തെയും വികസിപ്പിക്കുന്നതിനുള്ള മിഷണറിമാരുടെ പരിശ്രമങ്ങളും കൂടി ആയാപ്പോൾ ഒരിക്കല്കൂടികേരളം ലോകശ്രദ്ധയാര്കര്ഷിച്ചു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്തിലെ ഏറ്റവും നല്ല നാട്ടുരാജ്യമെന്ന ഖ്യാതിയും തിരുവിതാംകൂറിനു ലഭിച്ചു. ആധുനിക യുഗത്തില് യോറോപ്യന് മാതൃകയിലുള്ള വിദ്യാലയങ്ങളും ഇംഗ്ലീഷ്ചികിത്സാ സമ്പ്രദായവും, നാട്ടു ചികിത്സയും ആധുനിക വാര്ത്താ വിനിമയ സങ്കേതങ്ങളുംവികസി പ്പിച്ചുകൊണ്ട് കേരളത്തെ രണ്ടാം സഹസ്രാബ്ദത്തിലേക്ക്അഭിമാനത്തോടെ കൈപിടിച്ചുയര്ത്തിയതും കേരളത്തിലെ ക്രൈസ്തവസമൂഹമാണ്. തുടർന്ന് വന്ന ജനാദിപത്യയ ഭരണത്തിന് വഴിതെറ്റിയ തു മൂലം വ്യവസായ ശാലകൾ അടച്ചുപ്പൂട്ടുകയും കൃഷിയിടങ്ങൾ തരിശാക്കുകയും ചെയ്തപോൾ തൊഴിൽ തേടി വിദേശത്തേക്ക് കടക്കുകയും അവിടെ ചോരയും നീരും ഉറ്റികൊടുത്തു കിട്ടിയ പണം കൊണ്ട് കേരളത്തിന്റെയാ സമ്പദ് വ്യവസ്തയെ ഇന്നോളം പിടിച്ചു നിർത്തിയതിനു പിന്നിലും ക്രൈസ്തവ സമൂഹത്തിനു വലിയ പങ്കുണ്ടു